Thursday, May 14, 2015

ആടുജീവിതം - ബെന്യാമിൻ

വായിക്കണമെന്ന്   ഒരുപാട് നാളുകളായി ആഗ്രഹിച്ചിരുന്ന ഒരു പുസ്തകമാണ് ആടുജീവിതം. കേട്ടും വായിച്ചും ഒരുപാട് കാര്യങ്ങൾ ആടുജീവിതത്തെ പറ്റി അറിഞ്ഞിരുന്നു. അങ്ങനെ ഇരിക്കെയാണ് ഇടയ്ക്ക് വീട്ടിൽ പോയപ്പോൾ ആടുജീവിതം ബുക്ക്‌ ഷെൽഫിൽ ഇരിക്കുന്നത് കണ്ടത്. അമ്മയും അനിയത്തിയും നല്ല വായനാശീലം ഉള്ളവർ ആയതു കൊണ്ട് അത്ഭുതം ഒന്നും തോന്നിയില്ല. ഉടനെ തന്നെ പുസ്തകം കൈക്കലാക്കി. ആദ്യ വായനയ്ക്ക് ഒരു ദിവസമേ എടുത്തുള്ളൂ. ആക്രാന്തം പിടിച്ചവൻ ചക്ക കൂട്ടാൻ കണ്ടപോലെ എന്നൊക്കെ പറയാം. എല്ലാം മനസ്സിലാക്കി അല്ല ആദ്യ വായന നടത്തിയത്... പക്ഷെ ആദ്യ വായനയിൽ തന്നെ എന്നെ ആകെ പിടിച്ചുലച്ച ഒരു പുസ്തകം ആയിരുന്നു ആടുജീവിതം .  നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെ നമുക്ക് കെട്ടുകഥകളാണ് എന്ന പുസ്തകത്തിന്റെ തലക്കെട്ട്‌ നൂറു ശതമാനം സത്യമാണ് ഈ പുസ്തകത്തിന്റെ കാര്യത്തിൽ.

പുസ്തകം 8: ഒരു ദേശത്തിന്റെ കഥ



മലയാളിക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ലാത്ത നോവലാണ്‌ "ഒരു ദേശത്തിന്റെ കഥ". സഞ്ചാര സാഹിത്യകാരനായ S K പൊറ്റക്കാടിന്റെ മാസ്റ്റര്‍ പീസ്‌ എന്ന് പറയാവുന്ന നോവലാണ്‌ ഒരു ദേശത്തിന്റെ കഥ. വളരെ ചെറുപ്പത്തില്‍ സ്കൂള്‍ കാലത്ത് ഒരിക്കല്‍ വായിച്ച ഈ നോവല്‍ വീണ്ടും ഒന്നുകൂടെ വായിക്കണമെന്ന് തോന്നിയത് അടുത്ത കാലത്താണ്. കുട്ടിക്കാലത്ത് വായിച്ചപ്പോള്‍ നോവലിന്റെ ആഴവും അത് പ്രവാസിയായ ഒരു മലയാളിയില്‍ ഉണ്ടാകാവുന്ന സ്വാധീനവും ഒന്നും തന്നെ വ്യക്തമായിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് ഈ നോവല്‍ വായിക്കുമ്പോള്‍ പലയിടങ്ങളിലും ചെറു ചിരിയും, മറ്റിടങ്ങളില്‍ നഷ്ട ബോധവും, ഒടുക്കം മനസ്സില്‍ ഒരു നേര്‍ത്ത വിങ്ങലും അനുഭവപ്പെട്ടു.

കഴിഞ്ഞ ഏതാനം ദശകങ്ങളില്‍ ജനിച്ച മലയാളിക്ക് മനസ്സിനോട് അടുത്ത് നില്‍ക്കുന്ന നായകന്മാരാണ് ശ്രീധരനും, ദാസനും. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ വായിച്ചപ്പോള്‍ ദാസനോട് പ്രണയം തോന്നാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടാകില്ല. എന്നാല്‍ ഒരു ദേശത്തിന്റെ കഥയിലെ ശ്രീധരനോട് പ്രണയമല്ല, മറിച്ച് ഒരു തരം ഏകതാ ബോധമാണ് ഉണ്ടാകുന്നത്. അപകര്‍ഷതാ ബോധവും, കണക്കിനോടുള്ള ഭയവും, കുസൃതിയും, അച്ഛനോടുള്ള ഭക്തിയും, ചില്ലറ തല്ലുകൊള്ളിത്തരങ്ങളും, അല്പം സാഹിത്യത്തിന്റെ അസുഖവുമെല്ലാമുള്ള ഒരു ശ്രീധരന്‍ എല്ലാ മലയാളിയുടെ ഉള്ളിലും ഒളിച്ചിരിപ്പുണ്ടാകും. ഈ ഏകതാ ബോധമായിരിക്കണം ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ ഇത്രയും ഹൃദ്യമാക്കി തീര്‍ത്തത്. 

ശ്രീധരന്റെ കഥ എന്നതിലുപരിയായി അതിരാണിപ്പാടത്തെ നൂറുകണക്കിന് ആള്‍ക്കാരുടെ ജീവിത കഥകൂടിയാണീ നോവല്‍. മലബാറിന്റെ ഹൃദയത്തില്‍ മായാത്ത മുറിവുകള്‍ ഉണ്ടാക്കിയ മാപ്പിള ലഹളയെക്കുറിച്ചും, സ്വാതന്ത്ര്യ സമരത്തിന്റെ അവസാന ഘട്ടത്തെക്കുറിച്ചുമെല്ലാം ഈ നോവലില്‍ പരാമര്‍ശമുണ്ട്. ആ വകയില്‍ ഇതൊരു ചരിത്ര നോവല്‍ ആണെന്ന് പറയാം. നോവലിനെ മനോഹരമാക്കുന്നത് അതിലെ ജീവന്‍ തുളുമ്പുന്ന കഥാപാത്രങ്ങളാണ്. സത്യസന്ധനായ കൃഷ്ണന്‍ മാസ്ടരും, ബസ്രയായും, പെയിന്ററായും, ഗാന്ധിയനായും മാറുന്ന തരികിടയായ കുഞ്ഞപ്പുവും, ഒരിക്കല്‍ ചെയ്ത തെറ്റിന് ജീവിതകാലം മുഴുവന്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന ഗോപാലേട്ടനും, പല തലമുറകള്‍ സമ്പാദിച്ച സ്വത്ത് മുഴുവന്‍ ഒരു ആയുസ്സില്‍ മുടിച്ച കുഞ്ഞി കേളു മേലാനും, ആശാരി മാധവനും.. അങ്ങനെ എത്രയെത്രെ കഥാപാത്രങ്ങള്‍. 

ഹാസ്യമാണ് നോവലിന്റെ സ്ഥായീ ഭാവം. സപ്പര്‍ സര്‍ക്കീട്ട് സെറ്റിന്റെ ലീലാ വിലാസങ്ങള്‍ ആരെയും ചിരിപ്പിക്കും. അതോടൊപ്പം തന്നെ, ഇത്ര സംഭവ ബഹുലമായ ഒരു യുവത്വം ഉണ്ടായിരുന്നെങ്കിലെന്നു ആഗ്രഹിച്ചു പോകുകയും ചെയ്യും. ജനിച്ച ഗ്രാമത്തില്‍ നിന്ന് പഠനത്തിനായും, ജോലിക്കായും പറിച്ചു നടപ്പെടുന്ന, എന്റെ തലമുറയ്ക്ക് ഈ നോവല്‍ കടുത്ത നഷ്ടബോധം സമ്മാനിക്കും. എങ്കിലും, ഈ നോവല്‍ വായിച്ചു കൊണ്ടിരുന്ന സമയത്തെങ്കിലും, എനിക്ക് ചുറ്റും ഒരു സമാന്തര ലോകം സൃഷ്ടിക്കപെട്ടു. കുഞ്ഞപ്പുവും, മാധവനും, ശ്രീധരനും എല്ലാം എനിക്ക് പരിചയക്കാരായി. സത്യത്തില്‍ അത് തന്നെയാണ് ഈ നോവലിനെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കുന്നത്.

വായിക്കാന്‍ എടുത്ത സമയം: 1 ആഴ്ച

Monday, April 6, 2015

പുസ്തകം 2 - 1984 George Orwell

സിനിമകളിൽ വർദ്ധിച്ചു വരുന്ന വയലൻസ്, കൊല്ലും കൊലയും ആസ്വദിക്കുകയും, അതിനെ ക്ലാസ്സിക്‌ ആയി വാഴ്ത്തുകയും ചെയ്യുന്ന പ്രവണത.speak write , novel writing machines എന്നിവ മനുഷ്യ സർഗാത്മകതയെ ഇല്ലായ്മ  ചെയ്യാനുള്ള മാർഗങ്ങൾ ആയിരുന്നു,
moral policing through the anti-sex league and constant brainwahing through the hate sessions.
Thought Crime - ഗവണ്മെന്റിനെതിരെ  ചിന്തിക്കുന്നത് പോലും ഒരു കുറ്റമാണ്. ചിന്തകൾ കൊണ്ട് ഗവണ്മെന്റിനു എതിരായവരെ പിടികൂടി പീഡിപ്പിക്കുന്ന വിഭാഗമാണ്‌ "Thought Police" എന്നറിയപ്പെടുന്നത്.Thought Police നോടുള്ള  ഭയമാണ് പലരെയും നിയന്ത്രിക്കുന്ന പ്രധാന ഘടകം.  വിചാരണയോ അറസ്റ്റ് രേഖപ്പെടുത്തലോ ഇല്ലാതെയാണ് ആളുകള് അപ്രത്യക്ഷരായിരുന്നതു. "Vaporised" എന്നാണ് അവരെ വിളിക്കുന്നത്‌.

പുസ്തകം 7: മാല്‍ഗുഡിയിലെ കടുവ


മാല്‍ഗുഡി കഥകളിലൂടെ പ്രശസ്തനായ ആര്‍ കെ നാരായണന്‍ എഴുതിയ “A Tiger For Malgudi” എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് മാല്‍ഗുഡിയിലെ കടുവ. കുട്ടിക്കാലത്ത് സ്വാമിയും കൂട്ടുകാരും വായിച്ചു രസിച്ച ഓര്‍മ്മകള്‍ മാല്‍ഗുഡിയിലെ കടുവ വായിച്ചപ്പോള്‍ തിരിച്ചു വന്നു. കുട്ടികള്‍ളുടെ എഴുത്തുകാരനാണെങ്കിലും ഏതു പ്രായക്കാര്‍ക്കും വായിച്ച് രസിക്കാവുന്ന ആഖ്യാന ശൈലിയാണ് ആര്‍ കെ നാരായണന്റെത്. ഡി സി ബുക്സ് പുറത്തിറക്കിയ വിവര്‍ത്തനം തയാറാക്കിയിരിക്കുന്നത് പി.പ്രകാശ് ആണ്. 

ഈ നോവലില്‍ കടുവയാണ് തന്റെ കഥ പറയുന്നത്. വനത്തില്‍ അലഞ്ഞു നടന്നിരുന്ന കടുവ മറ്റൊരു പെണ്‍ കടുവയുമായി പ്രണയത്തിലാകുന്നു. അവര്‍ കുഞ്ഞുങ്ങളുമായി ജീവിക്കുമ്പോള്‍, വേട്ടക്കാര്‍ കഥാനായകന്‍റെ ഭാര്യയേയും മക്കളെയും വേട്ടയാടി കൊല്ലുന്നു. പ്രതികാരദാഹിയായ നമ്മുടെ കടുവ, ഗ്രാമത്തിലേയ്ക്ക് കടന്നു പശുക്കളെയും മറ്റും കൊന്നൊടുക്കി ഗ്രാമീണരെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിരത്തുന്നു. അവിടെ നിന്നും, “ക്യാപ്റ്റന്‍” എന്ന് വിളിക്കപ്പെടുന്ന ഒരു പരിശീലകന്‍ നമ്മുടെ കടുവയെ പിടികൂടി സര്‍ക്കസില്‍ എത്തിക്കുന്നു. അവിടെ വച്ച് നമ്മുടെ കടുവയ്ക്കു വളരെ വലിയ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നു. പട്ടിണിയും ചാട്ടവാറടിയും മുതല്‍ ഇലക്ട്രിക്‌ ഷോക്ക് വരെ ശിക്ഷാ നടപടികളില്‍ പെട്ടിരുന്നു. അത് വായിക്കുമ്പോള്‍ അറിയാതെ നമ്മുടെ കണ്ണ് നിറഞ്ഞു പോകും. മനുഷ്യന്റെ നേരം പോക്കിനായി, എത്ര ക്രൂരമായാണ് സര്‍ക്കസ് മൃഗങ്ങള്‍ ശിക്ഷിക്കപ്പെടുന്നത്! 

പൊതുവേ ശാന്ത സ്വഭാവിയാണെങ്കിലും പീഡനം സഹിക്ക വയ്യാതെ നമ്മുടെ കടുവയ്ക്ക് ക്യാപ്റ്റനെ കൊല്ലേണ്ടി വരുന്നു. അവിടെ നിന്നും രക്ഷപെട്ടു ഓടുന്ന കടുവയ്ക്കു മുന്നില്‍ ഒരു രക്ഷകന്‍ പ്രത്യക്ഷപ്പെടുന്നു. പിന്നീട് കടുവയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അത്ഭുതാവഹമായ മാറ്റങ്ങളാണ് കഥയുടെ ഇതിവൃത്തം. 

ഈ നോവലില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഒഴുകി പോകുന്ന, തട്ടും തടവുമില്ലാത്ത ഭാഷയാണ്‌. ആര്‍ കെ നാരായണനെ പോലെയുള്ള ഒരു ജീനിയസ്സിന്റെ പുസ്തകത്തില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ഒന്നാണത്. എല്ലാ സന്ദര്‍ഭങ്ങളിലും നര്‍മത്തിന്റെ മേമ്പൊടി ചേര്‍ക്കാന്‍ അദ്ദേഹത്തിന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ്. ചങ്കില്‍ കൊള്ളുന്ന കാര്യങ്ങള്‍ പോലും, ഫലിതം ചേര്‍ത്താണ് നോവലില്‍ വിവരിച്ചിരിക്കുന്നത്. സര്‍ക്കസ് കൂടാരത്തിലെ ക്രൂരമായ ശിക്ഷാ നടപടികള്‍ കൊച്ചു കുട്ടികള്‍ക്ക് വായിക്കാന്‍ പറ്റിയതല്ലെന്ന് എനിക്ക് തോന്നി. എന്നാല്‍ കൌമാരത്തിലെയ്ക്കു കടക്കുന്ന കുട്ടികളില്‍ സഹാനുഭൂതിയും സഹ ജീവികളോടു സ്നേഹവും കാണിക്കേണ്ടത്തിന്റെ ആവശ്യകത ഈ പുസ്തകം ഊട്ടിയുറപ്പിക്കും എന്ന് തീര്‍ച്ച.

പുസ്തകം വായിക്കനെടുത്ത സമയം : 4 ദിവസം